2009, നവംബർ 19, വ്യാഴാഴ്‌ച

കവിതയും വയറുകള്‍ കൊണ്ടൊരു കിളിക്കൂടും

കാരണവര്‍ക്ക് പനി, തങ്ങള്‍ക്ക് പ്രതിരോധിച്ചു  വളരാനുള്ള ആന്റി വൈറസ്സ് മരുന്നുകല്‍ കിട്ടില്ലെന്ന വൈറസ്സുകളുടെ ഉറപ്പുവരെയേ പനിക്കൂവെന്ന് ചോസ്കിയെ ലാപ് ടോപ്പിലില്‍ ഹെഡ് ഫോണില്‍ കേള്‍ക്കുന്ന കാരണവര്‍. പിന്നീട്  കാരണവര്‍ പറഞ്ഞത്, ചോസ്കി പറയുന്ന വഴു വഴുപ്പന്‍ ഭാഷയെ കുറിച്ചാണ്, എന്നാല്‍ ഞാന്‍ പറഞ്ഞത് അത്തരത്തില്‍ അയാള്‍ പറയുന്ന ആ‍ശയങ്ങളെയാണ്.അതിന്റെ വെളിച്ചത്തിലാണ് “കവിത തൂറുന്നതെന്ന “മഞ്ഞ പുസ്തകത്തിലെ പ്രയോഗത്തെക്കുറിച്ച് കാരണവര്‍ വിശദീകരിച്ചത് എന്നാല്‍  അങ്ങനെയായിരുന്നില്ല.എങ്ങനെയെന്നെഴുതാന്‍ കാരണവര്‍ക്കേ കഴിയൂ, അതിനു കാരണവരെ കൊണ്ട് ഒരു കുറിപ്പെഴുതി വാങ്ങണം.“ തിന്നു സ്വാശീകരിച്ചെടുക്കുന്ന ഒരു തുടര്‍ച്ചയുടെ ഭാഗമായ വിസര്‍ജ്ജ്യം മാത്രമാണ് കവിത“  എനിക്ക് മനസ്സിലായത് ഇത്രമാത്രം. പലദേശത്തിലുള്ളവരുടെ വിസര്‍ജ്ജ്യസ്വഭാവങ്ങളെക്കുറിച്ചും വിസര്‍ജ്ജ്യത്തിന്റെ രാഷ്ട്രീയത്തെ പറ്റിയും ഞങ്ങള്‍ സംസ്സാരിച്ചു. പഴകഞ്ഞിയും ചക്കപ്പുഴുക്കും കഴിച്ചിരുന്ന തന്റെ വിസര്‍ജ്ജ്യമല്ല, ഒരു ബ്രെഡും അതിനകത്ത് കലോറി മുഴുവന്‍ അടുക്കിവെച്ച ലെയറും ഭക്ഷിക്കുന്ന ഇംഗ്ലീഷുകാരന്റെ വിസര്‍ജ്ജ്യമെന്നും സമര്‍ത്ഥിച്ചു. അതു കൊണ്ടാണ് കവി അയ്യപ്പനെഴുതുന്ന(തൂറുന്ന)(ശ്രീ എന്നൊക്കെ പറഞ്ഞാല്‍ അയ്യപ്പന്‍ തെറി വിളിക്കും) പോലെ അനുകരിക്കുന്നവര്‍ക്ക് പോലുമാവാത്തതെന്നും കാരണവര്‍ അടിവരയിട്ടു.
ഇലക്ട്രിക്ക് വയറും കമ്പികളും കൊണ്ട്  കിളിക്കൂടുണ്ടാക്കി അതില്‍ മുട്ടയിട്ട് അടയിരിക്കുന്ന കിളിയുടെ ചിത്രം കണ്ടത്  മോഹന്റെ ബ്ലോഗിലായിരുന്നു(ശ്രീ ഉപയോഗിച്ചാല്‍ പ്രതികരണം എന്താണെന്നറിയില്ല).പുതിയ എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും അതില്‍ നിന്ന് എന്തെങ്കിലും കിട്ടട്ടെയെന്ന് തന്താങ്ങളുടെ വിശ്വാസങ്ങളോട് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു.


2 അഭിപ്രായങ്ങൾ:

. പറഞ്ഞു...

കാരണവരുടെ പ്രസ്താവത്തിനുശേഷം മഞ്ഞപുസ്തകത്തില്‍ പുലാവ് ഇങ്ങനെ കുറിച്ചിട്ടു.

“ഭക്ഷണം, തീട്ടം എന്നീ രണ്ടു നിര്‍ജ്ജീവതകള്‍ക്കിടയിലെ ഒരു പ്രവര്‍ത്തനം (process)ആണു തൂറുക എന്നത്”

വികടശിരോമണി പറഞ്ഞു...

:)